Friday, May 3, 2024
Google search engine
Homekeralaപോയത് കോളജിലേക്കെന്ന് പറഞ്ഞ്; മരണക്കയത്തിലും ഒരുമിച്ച് ഉറ്റസുഹൃത്തുക്കൾ

പോയത് കോളജിലേക്കെന്ന് പറഞ്ഞ്; മരണക്കയത്തിലും ഒരുമിച്ച് ഉറ്റസുഹൃത്തുക്കൾ

translate :English

ആയൂർ∙ അടുത്ത സ്നേഹിതരായ പെൺകുട്ടികളെ മരണത്തിനും വേർപെടുത്താൻ കഴിഞ്ഞില്ല. മൂന്നു ദിവസം മുൻപു കാണാതായ ആയൂർ സ്വദേശിനികളായ പെൺകുട്ടികളുടെ മൃതദേഹം വൈക്കത്തിനു സമീപത്തെ കായലിൽ നിന്നുമാണ് കണ്ടെത്തിയത്. ഉറ്റ സ്നേഹിതരായ ഇരുവരും മരണത്തിലേക്കുള്ള യാത്രയിലും ഒന്നിച്ചായിരുന്നു. ആയൂർ കീഴാറ്റൂർ അഞ്ജുഭവനിൽ അശോകന്റെ മകൾ ആര്യാ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അനി ശിവദാസിന്റെ മകൾ അമൃത അനി (21) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

അഞ്ചലിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളായ ഇരുവരും ബിഎ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയിരുന്നു. ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. 13 നു രാവിലെ 10 ന് ‍ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടിൽ നിന്നും ഇറങ്ങിയത്.

ഉച്ചയ്ക്കു 12നു ആര്യയുടെ മൊബൈൽ ഫോണിൽ വിളിച്ചു വീട്ടുകാർ സംസാരിച്ചിരുന്നു. ഇരുവരും വീട്ടിൽ എത്താഞ്ഞതിനെ തുടർന്നു വൈകിട്ടു വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു കണ്ടെത്തി. ഇതേ തുടർന്നു ഇവരെ കാണാനില്ലെന്നറിയിച്ച് ഇവരുടെ വീട്ടുകാർ അഞ്ചൽ, ചടയമംഗലം പൊലീസുകളിൽ പരാതി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com