Monday, April 29, 2024
Google search engine
HomeCovid-19കോവിഡ് സമ്പർക്കവ്യാപനത്തിൽ വലഞ്ഞ് കേരളം; കണ്ടെത്താൻ വൈകിയോ?

കോവിഡ് സമ്പർക്കവ്യാപനത്തിൽ വലഞ്ഞ് കേരളം; കണ്ടെത്താൻ വൈകിയോ?

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടുമ്പോഴും മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും കോവിഡിൽ പകച്ചുനിന്നപ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ. കേരള മോഡലിനെ എല്ലാവരും പുകഴ്ത്തി. കേരളത്തിന്റെ കോവിഡ് പ്രതിരോധം മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടന വരെ പാടിപ്പുകഴ്ത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനെറുകയിലെത്തിച്ച് മന്ത്രി കെ.കെ.ശൈലജയ്ക്കു ഐക്യരാഷ്ട്രസഭയുടെ വെബിനാറിലും ക്ഷണം ലഭിച്ചു. ലോകം മുഴുവനും വാഴ്ത്തിപ്പാടിയ കേരളത്തിന് അടുത്തിടെ എന്തുപറ്റിയെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

  ഒരു മാസത്തിനിടെയാണ് കേരളത്തിലെ കോവിഡ് രോഗികളിൽ അനിയന്ത്രിതമായ വർധന പ്രകടമാകുന്നത്. പലപ്പോഴും രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇരട്ടയക്കം കടന്നിരുന്നില്ല. ഈ കണക്ക് പ്രതിദിനം 800 കടക്കുമ്പോൾ കേരളത്തിന്റെ പ്രതിരോധത്തിന് എവിടെയാണ് പിഴച്ചത്. മാർച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 91 സജീവ കോവിഡ് രോഗികൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവർ 28 പേരും. ജൂലൈ 21 വൈകിട്ടുള്ള കോവിഡ് അവലോകന കണക്കു പരിശോധിക്കുമ്പോൾ 8,056 പേരാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ജൂലൈ 21 ന് മാത്രം രോഗം സ്ഥിരീകരിച്ചത് 720 പേർക്കും.

ഇടക്കാലംകൊണ്ട് സമ്പർക്ക രോഗികൾ ഇത്രയധികം വർധിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്നു സമ്മതിച്ചു. ഇതിനും ദിവസങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ സമൂഹവ്യാപനമുണ്ടെന്ന ഐഎംഎ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല.

സമ്പർക്ക രോഗികൾ വർധിച്ചതിനു പിന്നിലെന്ത്

തുടക്കം മുതൽ സാഹചര്യം നന്നായി കൈകാര്യം ചെയ്തിരുന്ന സംസ്ഥാന സർക്കാരിന് പ്രവാസികളുടെയും ഇതര സംസ്ഥാന മലയാളികളുടെയും തിരിച്ചുവരവോടെ അടിപതറുകയായിരുന്നുവെന്നാണു വിലയിരുത്തൽ. തിരികെ എത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ ക്വാറന്റീന്‍ എന്ന പദ്ധതിയും പാളിയതോടെ സർക്കാർ വിഷമവൃത്തത്തിലായി.

അതിനുപിന്നാലെ ജൂൺ 14ന് ഹോം ക്വാറന്റീനിലുണ്ടായിരുന്ന 2,42,767 പേരിൽ 1,22,040 പേർ ഒറ്റദിവസം ക്വാറന്റീൻ പൂർത്തിയാക്കി ഇറങ്ങിയിരുന്നു. അന്ന് കേരളത്തിലുണ്ടായിരുന്ന സമ്പർക്ക രോഗികൾ വെറും മൂന്ന്. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ സമ്പർക്ക രോഗികളുടെ എണ്ണം അനിയന്ത്രിതമായ വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുറത്തിറങ്ങിയ ഒന്നേകാൽ ലക്ഷത്തോളം പേരുടെയും സ്രവസാംപിളുകള്‍ പരിശോധിച്ചിരുന്നില്ലെന്നാണു വിവരം. അതിനാൽതന്നെ ഇവരിൽ രോഗികൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com